2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

--------------ഹെല്‍മെറ്റ്‌--------------

വേറിട്ട വഴികളിലൂടെ വേഗതയെ കൂട്ടുപിടിച്ചവന്‍ എന്നും പറക്കുമായിരിന്നു.വിധിച്ചതെന്ന പോലെ തനിച്ചായിരിന്നു യാത്രകള്‍ പലതും.ചിലപ്പോള്‍ മാത്രം ആരെങ്കിലുമായ് ലക്ഷ്യസ്ഥാനത്തേക്ക്, വീണ്ടും തനിച്ച്...........മീറ്ററില്‍ സൂചിയുടെ വേഗതയില്‍ അവന്‍ ആഹ്ലാധിചിരിന്നു.മണിക്കൂറുകള്‍ നിമിഷങ്ങലാക്കിയായിരിന്നു അവന്റെ യാത്ര.സുഗന്തം പരക്കുന്ന അവനില്‍ എത്രയോ കണ്ണുകള്‍ പതിഞ്ഞിരിന്നു.കൊടുങ്കാറ്റാകുന്ന സ്നേഹമാത്ത്രയും അവന്‍ വാരി കൊടുക്കുമായിരിന്നു.ഇരുള്‍ കെട്ടിയ രാത്രികളില്‍ മിന്നാമിനുങ്ങുപോലെ അവനെ പലരും കണ്ടിരിന്നു.വേഗതയില്‍ അവന്‍ സന്തുഷ്ട്ടനായിരിന്നു,തേച്ചുമിനുക്കിയ ഷര്‍ട്ടും കള്ളിമുണ്ടും പലപ്പോഴും അവനെ സുന്ദരനാക്കിയിരിന്നു.
ഒടുവില്‍ ചിറക്‌ വെച്ച ബൈക്കില്‍ കൊപ്പം തെരുവില്‍ ഒരു ചാറ്റല്‍ മഴയത്ത് ലോറിക്കു മുന്നിലേക്ക്‌ തെന്നി തിരിക്കുമ്പോള്‍ ...............ഞെട്ടി തെറിച് നിന്നവരും,പേടിച്ചു നിലവിളിച്ചവരും,ഓടികൂടിയവരും നോക്കി നില്‍ക്കെ അവര്‍ക്ക് നടുവില്‍ ഒന്നോ രണ്ടോ ഞെരക്കം........ പോകടറ്റില്‍ നിന്നും തെറിച്ചു വീണ മൊബൈല്‍ നിലത്ത് കിടന്നു കരയുന്നത് ആരുടെയോ ശ്രദ്ധയില്‍ പെട്ടു അവന്‍ അത് വിറയ്ക്കുന്ന കൈകളുമായ് എടുത്തു ആ കൈകളിലില്‍ കിടന്നു മുബൈല്‍ പിടഞ്ഞു
"ഹലോ...."
"ഹലോ സിദ്ധിക്കയല്ലേ...?"
"അല്ല ആരാ...."
"അവനെവിടെ ഞാന്‍ അവന്‍റെ പെങ്ങളാ.."
ആ വാക്കുകള്‍ അയാളുടെ ശിരസിലേക്ക് അടിച്ചു കയറി എന്ത് പറയണമെന്നറിയാതെ തരിച്ചു നിന്നു.വീണ്ടുമാ മുബൈല്‍ ചിലച്ചപ്പോള്‍ അയാള്‍ വിറയ്ക്കുന്ന ചുണ്ടുകള്‍ ചലിപ്പിച്ചു
"ഹലോ കുട്ടി വേകം വീട്ടിലേക്കു ചെല്ല് ഇവന്ക്ക് തീരെ സുഖമില്ല"
ഡിസ്കണക്റ്റ് ചെയ്ത മൊബൈല്‍ മിന്നി തിളങ്ങി.അതിനിടയില്‍ ആള്കൂട്ടതിനിടയില്‍ നിന്നും ആരോ പറയുന്നത് കേട്ടു
"ഒരു ഹെല്‍മെറ്റ്‌ ഉണ്ടായിരുന്നെങ്കില്‍"


(അല്‍പ്പനേരത്തെ അസൗകര്യം ഒരു ജീവന്‍ നില നിര്‍ത്തുമെങ്കില്‍ )

(ഞങ്ങളുടെ നാട്ടില്‍ ബൈകപകടത്തില്‍ മരിച്ച സുഹൃത്ത് വടക്കുമുറി സിദ്ധീക്കിന്‍റെ ഓര്‍മയ്ക്ക്)
faiz kizhekkethil

0 അഭിപ്രായ(

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ